ആവശ്യമുള്ളതില്‍ കുത്തിക്കോ...

7/18/13

മഴക്കൊപ്പം പെയ്യുന്ന ഓര്‍മ്മകള്‍ -1

പണ്ടാണ്....
പണ്ടെന്നു പറയുമ്പോ ഒരുപാടങ്ങ് പോണ്ട....
ഒരു ഏഴു വര്ഷം.... അത്രേം മതി...

പെരളശ്ശേരി സ്കൂളില്‍, മധുരപ്പതിനാറില്‍ല്‍ നുരഞ്ഞു പതഞ്ഞു പൊങ്ങി പ്ലസ്‌ ടു കാലഘട്ടം  കലക്കിമറിച്ചു കൊണ്ടിരിക്കുന്ന ഹന്ത കാലം....
(ഒരു നെടുവീര്‍പ്പ് ഇടട്ടെ പ്ലീസ്‌) )0)

റമ്മിന് വെള്ളം എന്ന പോലെ പണ്ട് ആറിലും,ഏഴിലും വച്ച് കണ്ടു വല്ലാണ്ടങ്ങ് മിക്സ് ആയിപ്പോയ ടീംസ് ആയിരുന്ന ഞങ്ങ കൊറച്ച് പാവങ്ങള്‍...

പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോ ഞങ്ങള്‍ക്ക് മുന്നില്‍ ഇനി അടുത്ത സ്കൂള്‍ ഏതാ എന്നൊരു ചോദ്യം തലയും കുത്തി വന്നു നിന്നു...

ഒരുത്തന്‍ പറഞ്ഞു "പത്തു കൊല്ലായി ഈ സ്കൂളില്‍ നടന്നു വരുന്നു....
അത് കൊണ്ട് ബസില്‍ കയറി പോകാന്‍ പറ്റുന്ന സ്ക്കൂള്‍ മതി......... ആലോചിച്ചപ്പോ ഞാനും തുല്യ ദുഖിതന്‍ ആണ്....
മമ്പറം സ്കൂളിലെ മല കയറി കാല്‍മുട്ടിന്റെ ഉള്ളില്‍ നിന്നും പട്ക്കോം,കിട്ക്കോം എന്ന് കേക്കാന്‍ തുടങ്ങിയിരിക്കുന്നു....
അങ്ങനെ   അങ്ങ് തീരുമാനിച്ചു
പ്ലസ്‌ ടു മമ്പറത്ത് വേണ്ട....
പെരളശ്ശേരി മതി...
വന്‍ ഭൂരിപക്ഷത്തോടെ പാസായ ആ തീരുമാനത്തിന്‍റെ ബലത്തില്‍ അങ്ങനെ എല്ലാരും മത്സരിച്ചു അപേക്ഷ കൊടുത്തു.,,, പണ്ടേ എല്ലാര്‍ക്കും പഠിപ്പിന്റെ ചെറിയ അസുഖം ഉണ്ടായിരുന്നത് കൊണ്ട് വല്യ കുഴപ്പം ഒന്നുമില്ലാതെ സയന്‍സ് തന്നെ എടുത്തു അവിടെ കയറി...

കോരി ചൊരിയുന്ന മഴയില്‍ റോഡേതാ....? വഴിയെതാ....? ക്ലാസേതാ....? എന്ന് മനസിലാകാത്ത വിധം നനഞ്ഞു നാണിച്ചു നിക്കുന്ന സ്കൂളിലേക്ക് ഒരു ജൂണ്‍ 15നു കയറുമ്പോ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ,,,, ചുണ്ടില്‍ ഒരു പുച്ഛ ചിരി വിരിയിച്ചു...

"യെന്തു ഉസ്ക്കൂള്‍ എടാ..... ഒന്ന് ആഞ്ഞു ചവിട്ട്യാല്‍ ഇത് പൊളിയുല്ലോ....? "

ഈ മഴ കടന്നു കിട്ടോ.....?

പല പല ചോദ്യങ്ങള്‍....,,,,

എന്നാലും അങ്ങ് പോട്ടെന്നു വിചാരിച്ച് പഠനം അങ്ങ് തുടങ്ങി....

മഴ പെയ്തുകൊണ്ടേയിരുന്നു....
സമയം കുലംകുത്തി ഒഴുകി.....
.മഴ മാറി.... പുതിയ പുല്‍നാമ്പുകള്‍ സ്കൂളിന്‍റെ മുറ്റത്ത്‌ പൊങ്ങി വന്നു....
നനഞ്ഞു കുതിര്‍ന്ന നമ്മടെ ചില മച്ചാന്മാരുടെ മനസ്സില്‍  ഇതിനിടെ പ്രണയം തലപൊക്കി ഹിറ്റ്‌ ചെയ്യാന്‍ തുടങ്ങി...

അങ്ങനെ പഠിത്തവും, ഇന്റര്‍വെല്‍ പ്രണയവും ഒക്കെ കൂടി കുഴഞ്ഞു മറിഞ്ഞങ്ങ് കടന്നു പോയി....

കഥ ആരംഭിക്കുയാണ്..... അതിനു മുന്‍പ്‌ ഈ കഥയിലെ കഥാപത്രങ്ങളെ അറിയണം
ആദ്യമായി പാത്ര പരിചയം
--------------------------------------------
"എല്ലാ കുലയിലും ഒരു പേട് തെങ്ങ ഉണ്ടാകും" എന്ന ആഗോളസിദ്ധാന്ത പ്രകാരം ഞങ്ങള്‍ടെ കുലയിലും ഒരുത്തന്‍ ഉണ്ടായിരുന്നു....
ക്ലാസില്‍ ഇരുന്നു മുഷിയാതെ കണ്ണൂര്‍ കൂത്ത്‌പറമ്പ റൂട്ടിലെ ബസ്‌ എണ്ണാന്‍ ഭാഗ്യമുണ്ടായവാന്‍..,,,,
അവനെ പോലെ ആകാന്‍ ഉള്ളില്‍ ആഗ്രഹം വെച്ച് കൊണ്ട് ഞങ്ങള്‍ അവനെ സ്നേഹപൂര്‍വ്വം വിളിച്ചു

######ക്യാപ്റ്റന്‍@######(സിംബല്‍ അടിച്ചേ പറ്റൂ) കഥാപത്രം ഒന്ന്

ഒരു റേഷന്‍ കട മാത്രമുള്ള കുറ്റിപ്പുറം സിറ്റിയുടെ സ്വന്തം പുത്രന്‍...,,,

ആരോട് എന്ത്, എപ്പോ പറയണം എന്ന് യാതൊരു ബോധവും ഇല്ലങ്കിലും അതിന്റെ യാതൊരു അഹങ്കാരവും പുറത്തുകാണിക്കാതെ നടക്കുന്ന സ്വന്തം കപ്പിത്താന്‍...(
(സ്നേഹം കൂടുമ്പോള്‍ കപ്പിത്താന്‍ ആകും)

തട്ടം വീക്ക്‌നെസ് ആണെന്ന് വിനീത് ശ്രീനിവസനെക്കള്‍ മുന്നേ പറഞ്ഞവന്‍////.., താത്ത കുട്ടികളെ മാത്രം നോക്കുകയും അവരോടു പ്രണയാഭ്യര്‍ത്ഥന നടത്തുകയും നാറിപണ്ടാരമടങ്ങല്‍ ഒരു സപര്യആക്കുകയും ചെയ്ത മ്മടെ മുത്ത്‌....,,,, (വിശേഷിപ്പിച്ചിട്ട് മത്യാവണില്ല)

വൈകിട്ട ക്ലാസ്സ്‌ കഴിഞ്ഞാല്‍ എല്ലാരും വീട്ടില്‍ പോയാലും ഞങ്ങള്‍ ആറു പേര്‍ പോവില്ല... അഞ്ചേ കാലിനു ഓര്‍മ്മ ബസില്‍ അവസാനത്തെ കുട്ടിയേയും കയറ്റിവിട്ട് അതിന്‍റെ ചാരിതാര്‍ത്ഥ്യം തീര്‍ക്കാന്‍ ജയെട്ടന്റെ പീട്യേല്‍ നിന്നും ലോകത്ത്‌ ഒരു ചായക്കടയിലും അതിനു മുന്‍പോ, പിന്‍പോ കണ്ടിട്ടില്ലാത്ത ഒരു പ്ലേറ്റ് ഉണ്ട വാങ്ങി തിന്നും... കൂട്ടത്തില്‍ ഒരു ബസ്‌ മുതലാളി ഉണ്ടായിരുന്നത് കൊണ്ട് അവന്‍റെ കീശ ഒഴിയുന്നതും എന്‍റെ കൊതി തീരുന്നതും ഒരുമിച്ചായിരുന്നു...

ഏതു പെണ്ണിനെ കണ്ടാലും അവള് നായരായിരിക്കും എന്ന് മനസില്‍ ഉറപ്പിക്കുകയും ഏറ്റവും ആത്മാര്‍ഥമായി അവള് പോലും അറിയാതെ അവളെ പ്രണയിക്കാനും, അവസാനം അവളെ കാക്ക കൊണ്ട് പോകുമ്പോ ഇഞ്ചി കടിച്ച പോലെ നിക്കാനും, അന്ന് നൂറു പേജില്‍ കവിയാതെ സെന്റിയടിച്ചു നമ്മളെ ഒക്കെ വെറ്‌പ്പിക്കാനും, പിറ്റേന്ന് ഇന്റര്‍വെലിനു വേറെ ഒരു "നായര്" പെണ്ണിനെ കണ്ടു ഇതേ പരിപാടി ആരംഭിക്കാനും യാതൊരു മടിയുമില്ലാത്ത നിഷ്കളങ്ക ബാല്യമായിരുന്നു മേല്‍ പറഞ്ഞ ബസ്‌ മുതലാളി...(തിന്ന ഉണ്ടക്ക് എനിക്ക് നന്ദിയില്ല ല്ലേ ) കഥാപാത്രം രണ്ടു

ഇനി നായകനിലേക്ക്.,,,,,


wait...... 

ഫേസ്ബുക്കില്‍ കൂടെ അഭിപ്രായം പറയാം...

ചങ്ങായിമാരേ.....